കുരുക്ഷേത്ര യുദ്ധത്തിൽ: ‘അഭിഷിക്തന്റെ‘ വരവിനെ പറ്റി

മഹാഭാരതം എന്ന ഇതിഹാസത്തിന്റെ കേന്ദ്രവസ്തുവായ അറിവാണ് ഭഗവത്ഗീത. ഗീതമായിട്ടാണ് എഴുതിയിരിക്കുന്നതെങ്കിലും ഇന്ന് ഇത് പൊതുവെ വായിക്കുകയാണ് ചെയ്യുന്നത്. രണ്ട് രാജകുടുഃബങ്ങൾ തമ്മിലുള്ള യുദ്ധമായ കുരുക്ഷേത്ര യുദ്ധത്തിന്റെ തൊട്ട് മുമ്പിൽ ദേവനായ കൃഷ്ണനും, രാജ യോദ്ധാവായ അർജ്ജുനനും തമ്മിലുള്ള സംസാരമാണ് ഗീതയിൽ നാം കാണുന്നത്. പുരാണ രാജ വാഴ്ചയുടെ സ്ഥാപകനായ കുരു രാജാവിന്റെ രാജ പരമ്പരയിലെ രണ്ട് വംശങ്ങളിലെ യോദ്ധാക്കന്മാരും ഭരണകർത്താക്കന്മാരും തമ്മിലായിരുന്നു ഈ യുദ്ധം. പാണ്ഡവ രാജാവായ യുധിഷ്ഠിരനാണോ കൗരവ രാജാവായ ദുര്യോധനനാണോ ഭരണത്തിൽ വരുന്നത് എന്നനുസരിച്ചായിരുന്നു ബന്ധുക്കളായ പാണ്ഡവന്മാരും കൗരവന്മാരും യുദ്ധത്തിന് ഒരുങ്ങിയത്. യുധിഷ്ഠിരന്റെ സിംഹാസനത്തെ ദുരോധനൻ അട്ടിമറിച്ചെടുത്തു. ആയതിനാൽ യുധിഷ്ഠിരനും തന്റെ കൂടെയുള്ള പാണ്ഡവന്മാരും തങ്ങളുടെ സിംഹാസനം തിരിച്ചു പിടിക്കുവാനായി യുദ്ധം ചെയ്തു. പാണ്ഡവന്മാരിലെ യൊദ്ധാവായ അർജ്ജുനനും ദേവനായ കൃഷ്ണനും തമ്മിൽ ഇങ്ങനെയുള്ള  സാഹചര്യങ്ങളിൽ ആത്മീയ സ്വാതന്ത്ര്യവും, അനുഗ്രഹവും നേടി തരുന്ന അറിവുകളെ പറ്റിയുള്ള സംസാരമാണ് ഭഗവത്ഗീത.

എബ്രായ സാഹിത്യമായ വേദപുസ്തകത്തിലെ ജ്ഞാന സാഹിത്യങ്ങളിലെ മുഖ്യമായതാണ് സങ്കീർത്തനങ്ങൾ. ഇത് പാട്ടായിട്ടാണ് രചിച്ചതെങ്കിലും ഇന്ന് ഇത് വായിക്കുകയാണ് ചെയ്യുന്നത്. രണ്ട് ശക്തികൾ തമ്മിലുള്ള യുദ്ധത്തിന് മുമ്പ് കർത്താവും തന്റെ അഭിഷിക്തനും (ഭരണകർത്താവ്) തമ്മിലുള്ള സംസാരമാണ് രണ്ടാം സങ്കീർത്തനത്തിൽ കൊടുത്തിരിക്കുന്നത്. ഈ യുദ്ധത്തിൽ മഹാന്മാരായ യോദ്ധാക്കളും രാജാക്കന്മാരും രണ്ട് പക്ഷത്തും നിരന്നിരിക്കുന്നു. പുരാണ രാജകുലത്തിന്റെ സ്ഥാപകനായ പൂർവ്വപിതാവായ ദാവീദ് രാജാവിന്റെ സന്തതിയാണ് ഒരു പക്ഷത്തെ രാജാവ്. ആർക്കാണ് ഭരണാധികാരം ലഭിക്കുന്നത് എന്നതിനെ പറ്റിയുള്ള യുദ്ധമാണിത്. സ്വാതന്ത്ര്യം, ജ്ഞാനം അനുഗ്രഹം എന്നിവയെ പറ്റിയാണ് രണ്ടാം സങ്കീർത്തനത്തിൽ കർത്താവും അഭിഷിക്തനും തമ്മിൽ സംസാരിക്കുന്നത്.

ഒരുപോലെയെന്ന് നിങ്ങൾക്ക് തോന്നുന്നില്ലെ?

സംസ്കൃത വേദങ്ങളിലെ അറിവുകളെ മനസ്സിലാക്കുവാനുള്ള പ്രധാന വഴി ഭഗവത്ഗീത ആയിരിക്കുന്നതുപോലെ വേദപുസ്തകത്തിലെ അറിവുകൾ മനസ്സിലാക്കുവാനുള്ള പ്രധാന വഴി സങ്കീർത്തനങ്ങളാണ്. ഈ അറിവുകൾ കൂടുതൽ മനസ്സിലാക്കുവാൻ സങ്കീർത്തനങ്ങളെ കുറിച്ചുള്ള പശ്ചാത്തലങ്ങളും, പ്രധാന രചയിതാവായ ദാവീദ് രാജാവിനെ പറ്റിയും നാം അറിഞ്ഞിരിക്കണം.

ആരാണ് ദാവീദ് രാജാവ്, എന്താണ് സങ്കീത്തനങ്ങ?

ചരിത്രത്തിൽ ദാവീദ് രാജാവ്, സങ്കീർത്തനങ്ങൾ, മറ്റ് എബ്രായ ഋഷിമാർ, എഴുത്തുകൾ എന്നിവയുടെ കാലഘട്ടങ്ങൾ

യിസ്രയേല്യരുടെ ചരിത്രത്തിലെ കാലഘട്ടങ്ങൾ എടുത്തു പഠിച്ചാൽ അബ്രഹാമിന് ആയിരം വർഷങ്ങൾക്ക് ശേഷവും മോശെയുടെ 500 വർഷങ്ങക്ക് ശേഷം ഏകദേശം 1000 ബിസിയിലാണ് ദാവീദ് ജീവിച്ചിരുന്നത്. തന്റെ കുടുഃബത്തിന്റെ ആടുകളെ മേയിക്കുന്നവനായിരുന്നു ദാവീദ്. യിസ്രയേലിനെ പിടിച്ചടക്കുവാനായി മല്ലനായ ഗോല്യാത്ത് യിസ്രയേലിന് നേരെ യുദ്ധത്തിന് വന്നു. യിസ്രയേല്ല്യർ നിരാശപ്പെട്ടു, തോൽക്കപ്പെട്ടു. ദാവീദ് ഗോല്ല്യാത്തിനെ വെല്ലു വിളിക്കുകയും അവനെ യുദ്ധത്തിൽ കൊന്നു കളയുകയും ചെയ്തു. യോദ്ധാവിന് മേലുള്ള ഇടയ ബാലന്റെ ജയം ദാവീദിനെ പ്രസിദ്ധനാക്കി.

എന്നിരുന്നാലും അനേക കഠിനവും, നീണ്ടതുമായ അനുഭവങ്ങൾക്ക് ശേഷമാണ് താൻ രാജാവായത്, കാരണം തനിക്ക് യിസ്രയേലിലും പുറത്തും തന്നെ എതിർത്തിരുന്ന അനേക ശത്രുക്കൾ ഉണ്ടായിരുന്നു. ദാവീദ് ദൈവത്തിൽ ആശ്രയിക്കുകയും, ദൈവം തന്നെ സഹായിക്കുകയും ചെയ്തതിക്നാൽ ഇതിനെയെല്ലാം താൻ അതിജീവിച്ചു. വേദപുസ്തകത്തിലെ അനേക പുസ്തകങ്ങളിൽ ദാവീദിന്റെ ബുദ്ധിമുട്ടുകളും, ജയങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.  

ദൈവത്തിനായി പാട്ടുകളും, പദ്യങ്ങളും എഴുതിയ പാട്ടുകാരനായും ദാവീദ് പ്രസിദ്ധനായിരുന്നു. ഈ പാട്ടുകളും, പദ്യങ്ങളും എല്ലാം ദൈവം ഉത്തേജിപ്പിച്ചതും, വേദപുസ്തകത്തിലെ സങ്കീത്തനം എന്ന പുസ്തകമായി രൂപപ്പെടുകയും ചെയ്തു.

സങ്കീത്തനത്തിലെ ‘ക്രിസ്തുവിനെ‘ കുറിച്ചുള്ള പ്രവചനങ്ങ

ദാവീദ് മഹാനായ രാജാവും, യോദ്ധാവും ആയിരുന്നെങ്കിലും തന്റെ രാജകുലത്തിൽ നിന്ന് വരുന്ന, തന്നെക്കാൾ ശക്തനും, അധികാരമുള്ളവനുമായ ‘ക്രിസ്തുവിന്റെ‘ വരവിനെ പറ്റി സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നു. വേദപുസ്തകത്തിൽ സങ്കീർത്തനം 2 ൽ ക്രിസ്തിവിനെ പരിചയപ്പെടുത്തുന്നത് ഭഗവത്ഗീതയിലെ പോലെ ഒരു രാജ യുദ്ധത്തിലാണ്.

സങ്കീർത്തനം 2

1ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായതു നിരൂപിക്കുന്നതും എന്ത്?

2യഹോവയ്ക്കും അവന്റെ ‘അഭിഷിക്ത’നും വിരോധമായി

ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും

അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്:

3നാം അവരുടെ കെട്ടുകളെ പൊട്ടിച്ച്

അവരുടെ കയറുകളെ എറിഞ്ഞുകളക.

4സ്വർഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;

കർത്താവ് അവരെ പരിഹസിക്കുന്നു.

5അന്ന് അവൻ കോപത്തോടെ അവരോട് അരുളിച്ചെയ്യും;

ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.

6എന്റെ വിശുദ്ധപർവതമായ സീയോനിൽ

ഞാൻ എന്റെ ‘രാജാവിനെ’ വാഴിച്ചിരിക്കുന്നു.

7ഞാൻ ഒരു നിർണയം പ്രസ്താവിക്കുന്നു:

യഹോവ എന്നോട് അരുളിച്ചെയ്തത്,

നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.

8എന്നോടു ചോദിച്ചുകൊൾക;

ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;

9ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും;

കുശവന്റെ പാത്രംപോലെ അവരെ ഉടയ്ക്കും.

10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ;

ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.

11ഭയത്തോടെ യഹോവയെ സേവിപ്പിൻ;

വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.

12അവൻ കോപിച്ചിട്ട് നിങ്ങൾ വഴിയിൽവച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ.

അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും;

അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.

ഇതേ ഭാഗം, ഗ്രീക്ക ഭാഷയിൽ നിന്ന് വിവരിച്ചിരിക്കുന്നത്

സങ്കീർത്തനം 2:1-2
HebrewGreekEnglishമാതൃഭാഷ
א  לָמָּה, רָגְשׁוּ גוֹיִם;    וּלְאֻמִּים, יֶהְגּוּ-רִיק.   ב  יִתְיַצְּבוּ, מַלְכֵי-אֶרֶץ–    וְרוֹזְנִים נוֹסְדוּ-יָחַד: עַל-יְהוָה,    וְעַל-מְשִׁיחוֹ.1Ἵνα τί ἐφρύαξαν ἔθνη, καὶ λαοὶ ἐμελέτησαν κενά; 2 παρέστησαν οἱ βασιλεῖς τῆς γῆς καὶ οἱ ἄρχοντες συνήχθησαν ἐπὶ τὸ αὐτὸ κατὰ τοῦ κυρίου καὶ κατὰ τοῦ χριστοῦ αὐτοῦ. διάψαλμα.  1 Why do the nations conspire and the peoples plot in vain? 2 The kings of the earth rise up and the rulers band together against the Lord and against his Christ.1 ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? 2 യഹോവെക്കും അവന്റെ ക്രിസ്തു വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു

കുരുക്ഷേത്ര യുദ്ധത്തിന്റെ പരിണതഫലങ്ങൾ

നിങ്ങൾ കാണുന്നതു പോലെ സങ്കീർത്തനം 2 ലെ ‘ക്രിസ്തു‘/‘അഭിഷിക്തൻ‘ എന്നതിന്റെ പശ്ചാത്തലം ഭഗവത്ഗീതയിലെ കുരുക്ഷേത്ര യുദ്ധത്തിന്റെ പശ്ചാത്തലം പോലെ തന്നെയാണ്. കുരുക്ഷേത്ര യുദ്ധത്തിന്റെ പരിണതഫലങ്ങൾ നോക്കുമ്പോൾ ചില വ്യത്യാസങ്ങൾ കാണുവാൻ കഴിയും. അർജ്ജുനനും പാണ്ഡവരും യുദ്ധത്തിൽ ജയിച്ചു, ആയതിനാൽ സിംഹാസനം അട്ടിമറിച്ച കൗരവരിൽ നിന്ന് രാജഭരണം പാണ്ഡവരുടെ കയ്യിൽ വന്നു, കൂടാതെ യുധിഷ്ഠിരൻ രാജാവാകുകയും ചെയ്തു. പാണ്ഡവ സഹോദരങ്ങളും, കൃഷ്ണനും, ബാക്കി കയ്യിൽ എണ്ണുവാൻ കഴിയുന്ന കുറച്ചു പേരും മാത്രമേ ഈ 18 ദിവസത്തെ യുദ്ധം അതിജീവിച്ചുള്ളു – ബാക്കി ജനം എല്ലാം കൊല്ലപ്പെട്ടു. യുദ്ധം കഴിഞ്ഞുള്ള 36 വർഷത്തെ ഭരണത്തിനു ശേഷം യുധിഷ്ഠിരൻ രാജസ്ഥാനം രാജി വച്ച് അർജ്ജുനന്റെ ചെറുമകനായ പരിക്ഷിത്തിന് ഈ സ്ഥാനം നൽകി. ദ്രൗപതിയും തന്റെ സഹോദരന്മാരും ഒത്ത് താൻ ഹിമാലയത്തിലേക്ക് യാത്രയായി. ദ്രൗപതിയും, നാലു പാണ്ഡവന്മാരായ ഭീമൻ, അർജ്ജുനൻ, നകുലൻ, സഹദേവൻ എന്നിവരും യാത്രയിൽ മരണമടഞ്ഞു. യുധിഷ്ഠിരന് മാത്രമേ സ്വർഗ്ഗത്തിലേക്ക് പ്രവേശനം ലഭിച്ചുള്ളു. യുദ്ധം നിർത്തലാക്കാഞ്ഞതു കൊണ്ട് കൗരവരുടെ മാതാവായ ഗാന്ധാരി കൃഷ്ണനോട് വളരെ കോപിച്ചു, അവനെ ശപിച്ചു, ഇതു മൂലം 36 വർഷങ്ങൾക്ക് ശേഷം കുലങ്ങൾ തമ്മിലുള്ള ഒരു യുദ്ധത്തിൽ അബദ്ധത്തിൽ കുന്തം കൊണ്ട് മരണമടഞ്ഞു. കുരുക്ഷേത്ര യുദ്ധവും, അതിനു ശേഷമുള്ള കൃഷ്ണന്റെ കൊലയും ലോകത്തെ കലിയുഗത്തിലേക്ക് തള്ളി വിട്ടു.

ആയതിനാൽ കുരുക്ഷേത്ര യുദ്ധത്തിൽ നിന്ന് നമുക്ക് എന്തു ലഭിച്ചു?

കുരുക്ഷേത്ര യുദ്ധത്തിൽ നിന്ന് നമുക്ക് ലഭിച്ച ഫലങ്ങൾ

ആയിര കണക്കിന് വർഷങ്ങൾക്ക് ശേഷം ജീവിക്കുന്ന നാം വലിയ ആവശ്യകതയിലാണ്. നാം ഒരു സംസാരയിലാണ് (ചക്രത്തിൽ) ജീവിക്കുന്നത്. വേദന, രോഗം, വയസ്സാകുക, മരണം എന്നിവയുടെ നിഴലിലാണ് നാം ജീവിക്കുന്നത്. പണക്കാരെ മാത്രം സഹായിക്കുന്നതും, ഭർണകർത്താക്കളുടെ സുഹൃത്തുക്കളുമായ സർക്കാരിന്റെ കീഴിലാണ് നാം ജീവിക്കുന്നത്. കലിയുഗം നമ്മെ പല വിധത്തിൽ സ്വാധീനിക്കുന്നു.

അഴിമതിയില്ലാത്ത സർക്കാരും, കലിയുഗത്തിലല്ലാത്ത സമൂഹവും, വീണ്ടും കറങ്ങി വരുന്ന പാപത്തിൽ നിന്നും മരണത്തിൽ നിന്നും ഒരു വിടുതലും വേണം എന്ന് നാം ആഗ്രഹിക്കുന്നു.

സങ്കീർത്തനം 2 ലെ വരുവാനുള്ള ‘ക്രിസ്തുവിൽ‘ നിന്ന് ലഭിക്കുന്ന ഫലങ്ങൾ

സങ്കീർത്തനം 2 ൽ പരിചയപ്പെടുത്തിയിരിക്കുന്ന ‘ക്രിസ്തു‘ എങ്ങനെ നമ്മുടെ ആവശ്യങ്ങളെ നിറവേറ്റി തരുമെന്ന് എബ്രായ ഋഷിമാർ വിവരിച്ചിട്ടുണ്ട്. അതിനു ഒരു യുദ്ധം ആവശ്യമാണ്, എന്നാൽ കുരുക്ഷേത്ര യുദ്ധത്തിൽ നിന്നും, സങ്കീർത്തനം 2 ൽ പറഞ്ഞിരിക്കുന്ന യുദ്ധത്തിൽ നിന്ന് വ്യത്യസ്തമാണിത്. ഇത് ‘ക്രിസ്തുവിന്‘ മാത്രം ചെയ്യുവാൻ കഴിയുന്ന യുദ്ധമാണിത്. ശക്തിയും ബലവും കൊണ്ട് ജയിക്കുന്നതിന് പകരം ക്രിസ്തു നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും പുറത്തു കൊണ്ടു വന്ന് നമ്മെ സഹായിക്കുന്നു എന്ന് പ്രവാചകന്മാർ പറഞ്ഞിരിക്കുന്നു. ഈ സംസാരയിൽ കുടുങ്ങിയിരിക്കുന്നവരെ ബലത്താലല്ല, സ്നേഹത്തിൽ ശത്രുവിന്റെ കയ്യിൽ നിന്ന് വിടുവിച്ചെങ്കിൽ മാത്രമേ സങ്കീർത്തനം 2 ൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ എത്തുവാൻ കഴിയുകയുള്ളു. ദാവീദിന്റെ കൊമ്പിൽ നിന്ന് പുറപ്പെട്ട് വന്ന മുളയിൽ നിന്ന് ഈ യാത്ര ആരംഭിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *