യേശു സൗഖ്യമാക്കുന്നു – തന്റെ രാജ്യം വെളിപ്പെടുത്തുന്നു

ആളുകളിൽ വ്യാപരിക്കുന്ന അശുദ്ധാത്മാക്കൾ, ഭൂതങ്ങൾ, പശാചുക്കൾ എന്നിവ പുറത്താക്കുവാനുള്ള കഴിവ് രാജസ്ഥാനിൽ, മെഹന്തിപൂരിൽ ഉള്ള ബാലാജി മന്ദിരത്തിനുണ്ടെന്ന ശ്രുതിയുണ്ട്. ഹനുമാനെ(ദേവനായ ഹനുമാന്റെ ബാല്ല്യ രൂപം) ബാലാജി എന്നും അറിയപ്പെടുന്നു. തന്റെ ഈ ബാലാജിമന്ദിരം അശുദ്ധാത്മാവ് വ്യാപരിക്കുന്ന ജനങ്ങൾക്ക് ഒരു തീർത്ഥാടന സ്ഥലമാണ്. ദിനവും ആയിരകണക്കിന്  തീർത്ഥാടകർ, ഭക്തജനങ്ങൾ, ആത്മീയ ബാധയുള്ളവർ എല്ലാ തരത്തിലുള്ള ബാധയിൽ നിന്നുള്ള വിടുതൽ ലഭിക്കും എന്ന പ്രതീക്ഷയിൽ ഈ  മന്ദിരം സന്ദർശിക്കുന്നു. ഭൂതബാധ, മോഹാലസ്യം, ബാധഒഴിപ്പിക്കൽ എന്നിവയെല്ലാം ബാലാജി അല്ലെങ്കിൽ ഹനുമാൻ മന്ദിരത്തിൽ പൊതു കാഴ്ചയാണ്. ആയതിനാൽ, മെഹന്തിപൂരിൽ ഉള്ള ബാലാജി മന്ദിരം ദുരാത്മാവിൽ നിന്നുള്ള വിടുതൽ ലഭിക്കുന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു.  

ഇതിഹാസങ്ങൾ പല തരത്തിൽ വിവരണങ്ങൾ നൽകിയിട്ടുണ്ട്, എന്നാൽ ഈ സ്ഥലത്ത് ഹനുമാൻ ഒരു രൂപമായി സ്വയം അവതരിച്ചു എന്ന് എഴുതിയിരിക്കുന്നു, ആയതിനാൽ ഹനുമാന്റെ ഓർമ്മയ്ക്കായി ഒരു മന്ദിരം പണിതു. ശ്രീ മെഹന്തിപൂർ ബാലാജി മന്ദിരത്തിൽ സൗഖ്യം കാത്തിരിക്കുന്നവർ മോഹാലസ്യത്തിലും, സമ്മോഹനമായ അവസ്ഥയിലും, ഭിത്തിയിൽ ചങ്ങലയാൽ ബന്ധിക്കപ്പെട്ടുമിരിക്കുന്നു എന്ന് വിവരിച്ചിരിക്കുന്നു. ചൊവ്വാഴ്ചകളിലും, ശനിയാഴ്ചകളിലും ഭക്തജനങ്ങൾ അധികമായി വരുന്നു കാരണം ഈ ദിനങ്ങൾ ബാലാജിയുടെ ദിനങ്ങൾ എന്ന് വിശ്വസിക്കപ്പെടുന്നു. ആർത്തി അല്ലെങ്കിൽ ആരാധന സമയത്ത് ബാധിക്കപ്പെട്ടവർ അലമുറയിടുന്നതും, ആളുകളെ തീ കത്തിക്കുന്നതും, മോഹാലസ്യത്തിൽ നൃത്തമാടുന്നതും കാണാം.

വേദപുസ്തകത്തിലെ ഭൂതങ്ങളും, അശുദ്ധാത്മാക്കളും

ചരിത്രത്തിൽ ഉടനീളം ജനങ്ങൾ ആശുദ്ധാത്മാവിനാൽ ബാധിക്കപ്പെട്ടത് നാം കാണുന്നു. എന്തു കൊണ്ട്? അവ എവിടെ നിന്ന് വരുന്നു?

യേശുവിനെ മരുഭൂമിയിൽ പരീക്ഷിച്ച സാത്താൻ വീണു പോയ അനേക ദൂതന്മാരുടെ നേതാവെന്ന് വേദപുസ്തകം വിവരിക്കുന്നു. ആദ്യ മനുഷ്യർ സർപ്പത്തെ അനുസരിച്ച നാൾ മുതൽ ഈ ദുഷ്ടാത്മാക്കൾ ആളുകളെ നിയന്ത്രിച്ചും, ഞെരുക്കിയും വരുന്നു. ആദ്യ മനുഷ്യർ സർപ്പത്തെ അനുസരിച്ചതു മുതൽ സത്യയുഗം അവസാനിക്കുകയും, നാം ഈ ആത്മാക്കൾക്ക് നമ്മെ നിയന്ത്രിക്കുവാനും, ഞെരുക്കുവാനും അനുവാദം കൊടുക്കുകയും ചെയ്തു. 

യേശുവും ദൈവരാജ്യവും

യേശു ദൈവ രാജ്യത്തെ പറ്റി അധികാരത്തോടു കൂടെ പഠിപ്പിച്ചു. ഈ അധികാരം തനിക്ക് ഉണ്ട് എന്ന് കാണിക്കുവാനായി അശുദ്ധാത്മാക്കൾ, ഭൂതങ്ങൾ എന്നിവയാൽ ബാധിക്കപ്പെട്ടവരെ വിടുവിച്ചു.

യേശു ഭൂത ബാധിതനെ സൗഖ്യമാക്കി

യേശു അനേക അശുദ്ധാത്മാക്കൾ അല്ലെങ്കിൽ ഭൂതങ്ങളെ അഭിമുഖീകരിച്ചു. താൻ ഒരു ഗുരുവായിരുന്നുവെങ്കിലും അനേക തവണ ഭൂത ബാധിതരെ സൗഖ്യമാക്കി എന്ന് സുവിശേഷത്തിൽ വിവരിച്ചിരിക്കുന്നു. ഇങ്ങനെ ആദ്യം സൗഖ്യമാക്കിയ സംഭവം ഇതാ.

21 അവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.
22 അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.
23 അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ചു:
24 നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.
25 യേശു അതിനെ ശാസിച്ചു: “ മിണ്ടരുതു; അവനെ വിട്ടുപോ ” എന്നു പറഞ്ഞു.
26 അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.
27 എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.
28 അവന്റെ ശ്രുതി വേഗത്തിൽ ഗലീലനാടു എങ്ങും പരന്നു.

മർക്കോസ് 1:21-28

മെഹന്തിപൂർ ബാലാജി മന്ദിരത്തിലെ പോലെ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ഒരു ഭൂതബാധിതനെ സൗഖ്യമാക്കിയതിനെ കുറിച്ച് സുവിശേഷത്തിൽ കൊടുത്തിരിക്കുന്നു. എന്നാൽ ഈ ചങ്ങലകൾക്ക് തന്നെ പിടിച്ച് അടക്കുവാൻ കഴിഞ്ഞില്ല. സുവിശേഷം ഇങ്ങനെ പറയുന്നു

വർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
2 പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.
3 അവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
4 പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
5 അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.
6 അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
7 അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
8 “അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക” എന്നു യേശു കല്പിച്ചിരുന്നു.
9 “നിന്റെ പേരെന്തു” എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു;
10 നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.
11 അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
12 ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു;
13 അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
14 പന്നികളെ മേയക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു,
15 യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
16 കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു.
17 അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി.
18 അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.
19 യേശു അവനെ അനുവദിക്കാതെ: “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക” എന്നു അവനോടു പറഞ്ഞു.
20 അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.മർ

ക്കോസ് 5: 1-20

ദൈവപുത്രൻ ജഡത്തിൽ എന്നപോലെ യേശു ഗ്രാമം തോറും പോയി ജനങ്ങളെ സൗഖ്യമാക്കി. അവൻ അവർ താമസിക്കുന്ന ഇടങ്ങളിൽ പോയി തന്റെ അധികാരമുള്ള വാക്കുകളിനാൽ ഭൂതങ്ങളാൽ, അശുദ്ധാത്മാക്കളാൽ ഞെരുക്കപ്പെടുന്ന ജനങ്ങളെ സൗഖ്യമാക്കി.

യേശു രോഗികളെ സൗഖ്യമാക്കി

മാർച്ച് 17, 2020 മുതൽ കൊറോണ വൈറസ് മഹാമാരി നിമിത്തം മെഹന്തിപൂർ ബാലാജി മന്ദിരം അനിശ്ചിത കാലത്തേക്ക് അടച്ചിടപ്പെട്ടു. അശുദ്ധാത്മാക്കളിൽ നിന്നുള്ള വിടുതൽ ലഭിക്കുന്നുവെങ്കിലും മെഹന്തിപൂർ ബാലാജി ഭക്തർക്ക് ഈ രോഗം പിടിക്കപ്പെടുവാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ, യേശു അശുദ്ധാത്മാക്കളിൽ മാത്രമല്ല ഇതു പോലെയുള്ള രോഗങ്ങളിൽ നിന്നും വിടുതൽ നൽകും. താൻ കൊടുത്ത ഒരു വിടുതലിനെ പറ്റി ഇങ്ങനെ വിവരിച്ചിരിക്കുന്നു:

40 ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു.
41 യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു:
42 മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു.
43 യേശു അവനെ അമർച്ചയായി ശാസിച്ചു:
44 “നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവർക്കു സാക്ഷ്യത്തിന്നായി അർപ്പിക്ക” എന്നു പറഞ്ഞു അവനെ വിട്ടയച്ചു.
45 അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.

മർക്കോസ് 1:40-45

യേശു സൗഖ്യമാക്കുന്നതിനെ കുറിച്ചുള്ള ശ്രുതി പരന്ന്, ബാലാജി മന്ദിരത്തിൽ ജനങ്ങൾ കൂടുന്നതു പോലെ തന്നെ (തുറക്കുമ്പോൾ) ജനങ്ങൾ കൂട്ടമായി അവന്റെ ചുറ്റും കൂടി.

38 അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
39 അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.
40 സൂര്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൌഖ്യമാക്കി.
41 പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.ലൂ

ക്കോസ് 4: 38-41

യേശു മുടന്തർ, കുരുടർ, ചെകിടർ എന്നിവരെ സൗഖ്യമാക്കി

ഇന്നത്തെ പോലെ തന്നെ യേശുവിന്റെ കാലത്തും തീർത്ഥാടകർ, ശുദ്ധീകരണത്തിനായും, സൗഖ്യത്തിനായും തങ്ങളുടെ തീർത്ഥാടന വേളയിൽ പൂജകൾ നടത്താറുണ്ടായിരുന്നു. അങ്ങനെ നടന്ന അനേക സൗഖ്യങ്ങളിൽ രണ്ടെണ്ണം നമുക്ക് നോക്കാം.

തിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കുപോയി.
2 യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.
3 അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു.
4 (അതതു സമയത്തു ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും)
5 എന്നാൽ മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
6 അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: “നിനക്കു സൌഖ്യമാകുവാൻ മനസ്സുണ്ടോ ” എന്നു അവനോടു ചോദിച്ചു.
7 രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.
8 യേശു അവനോടു: “എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു.
9 ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു.
10 എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൌഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.
11 അവൻ അവരോടു: എന്നെ സൌഖ്യമാക്കിയവൻ: കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
12 അവർ അവനോടു: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.
13 എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്നു സൌഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
14 അനന്തരം യേശു അവനെ ദൈവാലയത്തിൽവെച്ചു കണ്ടു അവനോടു: “നോകൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുതു” എന്നു പറഞ്ഞു.
15 ആ മനുഷ്യൻ പോയി തന്നെ സൌഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു.

യോഹന്നാൻ 5:1-15

27 യേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു.
28 അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. “ഇതു ചെയ്‍വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു.
29 അവൻ അവരുടെ കണ്ണു തൊട്ടു: “നിങ്ങളുടെ വിശ്വാസം പോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
30 പിന്നെ യേശു: “നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു.”
31 അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
32 അവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
33 അവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു: യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു

.മത്തായി 9:27-33

യേശു മരിച്ചവരെ ഉയർപ്പിച്ചു

യേശു മരിച്ചവരെ ജീവനിലേക്ക് കൊണ്ടുവന്നതിനെ കുറിച്ച് സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു സംഭവം ഇവിടെ കൊടുക്കുന്നു.

21 യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.
22 പള്ളി പ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാൽക്കൽ വീണു:
23 എന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
24 അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
25 പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി
26 പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു:
27
28 അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.
29 ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.
30 ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: “എന്റെ വസ്ത്രം തൊട്ടതു ആർ” എന്നു ചോദിച്ചു.
31 ശിഷ്യന്മാർ അവനോടു പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
32 അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.
33 സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
34 അവൻ അവളോടു: “മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക” എന്നു പറഞ്ഞു.
35 ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളി പ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
36 യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: “ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക” എന്നു പറഞ്ഞു.
37 പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
38 പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
39 അകത്തു കടന്നു: “നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ” എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
40 അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:
41 ബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ “തലീഥാ കൂമി” എന്നു അവളോടു പറഞ്ഞു.
42 ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു
43 ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു

.മർക്കോസ് 5: 21-43

ഈ സൗഖ്യങ്ങളുടെ സ്വാധീനം മൂലം യേശുവിനെ കുറിച്ചുള്ള ശ്രുതി ദേശം മുഴുവൻ ആയി. ആയതിനാൽ ദുരാത്മാക്കൾ ഉണ്ടോ എന്ന് തന്നെയുള്ള സംശയം ജനങ്ങളുടെ നടുവിൽ ഉണ്ടായി കാരണം തലമുറകളായി ദൈവീക അവതരണങ്ങൾ ഉണ്ടായിരുന്നില്ല.

സ്വർഗ്ഗരാജ്യം മുൻകൂട്ടി രുചിച്ച് നോക്കുക

യേശു ഭൂതങ്ങളെ പുറത്താക്കി, സൗഖ്യം നൽകി, മരിച്ചവരെ ഉയർപ്പിച്ചത് ആളുകളെ സഹായിക്കുവാനായി മാത്രമല്ല, താൻ പഠിപ്പിച്ച രാജ്യത്തിന്റെ സ്വഭാവം കാണിക്കുവാനായി കൂടെ ആയിരുന്നു. ആ വരുവാനുള്ള രാജ്യത്തിൽ

4 അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.

വെളിപ്പാട് 21: 4

സൗഖ്യങ്ങൾ എല്ലാം ഈ രാജ്യം മുൻ കൂട്ടി രുചിച്ച് നോക്കുന്നതിനായിരുന്നു. ഇതു മൂലം ‘പഴയ കാര്യങ്ങളിൽ‘ നിന്നുള്ള ജയം എങ്ങനെ ഇരിക്കും എന്നു കാണുവാൻ കഴിഞ്ഞു.

 ‘പുതിയ രീതിയിൽ‘ ഉള്ള രാജ്യത്തിലാകുവാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടോ? അധികാരത്തോടു കൂടെ യേശു തന്റെ രാജ്യം തുടർന്നും പ്രദർശിപ്പിച്ചു കൊണ്ടേയിരിക്കുന്നു അതായത് താൻ ഓം ജഡമായതെന്നു കാണിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *