ദുർവാസ ശകുന്തളയെ ശപിച്ചു
ഇതിഹാസങ്ങളിൽ ഉടനീളം ശാപങ്ങളെ പറ്റി നാം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. പുരാതന നാടകകൃത്തായ കാളിദാസന്റെ (400 സി ഇ) അഭിജ്ഞാനശകുന്തളം (ശകുന്തളയെ തിരിച്ചറിയുന്നത്) എന്ന നാടകത്തിലാണ് പ്രസിദ്ധ ശാപം കാണുന്നത്. ഈ നാടകം ഇന്നും കളിച്ച് വരുന്നു. അതിൽ, ദുഷ്യന്തൻ രാജാവ്, വനത്തിൽ, ഒരു സുന്ദരിയായ സ്ത്രീയെ കാണുകയും അവളുമായി സ്നേഹത്തിലാകുകയും ചെയ്തു. ദുഷ്യന്തൻ അവളെ വേഗത്തിൽ വിവാഹം ചെയ്തു എന്നാൽ അവന് തന്റെ തലസ്ഥാനത്തേക്ക് മടങ്ങി പോകേണ്ട വന്നപ്പോൾ, തന്റെ മുദ്ര മോതിരം അവൾക്ക് നൽകി അവൻ മടങ്ങി. സ്നേഹത്തിൽ മുഴുകിയ ശകുന്തള അവളുടെ പുതിയ ഭർത്താവിനെ കുറിച്ച് പകൽ കിനാവ് കാണുവാൻ തുടങ്ങി.
അവൾ അങ്ങനെ കിനാവ് കണ്ടു കൊണ്ടിരുന്നപ്പോൾ ഒരു ശക്തനായ ഋഷി ആ വഴി വന്നു, അവൾ അദ്ദേഹത്തെ ശരിയായി വണങ്ങാഞ്ഞതു മൂലം കുപിതനായി. ആയതിനാൽ അവൾ കിനാവ് കണ്ടു കൊണ്ടിരുന്നയാൾ അവളെ തിരിച്ചറിയാതെയാകട്ടെ എന്ന് ശപിച്ചു. പിന്നീട് ആ വ്യക്തി അവൾക്ക് നൽകിയ സാധനം തിരികെ നൽകിയാൽ അവൻ ഓർക്കും എന്നതായി ആ ശാപം കുറച്ചു. ദുഷ്യന്തൻ അവളെ ഓർക്കും എന്ന് കരുതി അവൾ ആ മോതിരം കൊണ്ട് തലസ്ഥാനത്തേക്ക് യാത്രയായി. എന്നാൽ യാത്രയിൽ ആ മോതിരം കളവ് പോകുകയും അവൾ അവിടെ എത്തിയപ്പോൾ രാജാവ് അവളെ തിരിച്ചാറിയുകയും ചെയ്തില്ല.
ബ്രിഗു വിഷ്ണുവിനെ ശപിച്ചു
ദേവന്മാർ എപ്പോഴും വിജയിച്ച് കൊണ്ടിരുന്ന നിരന്തരമായ ദേവാസുര യുദ്ധങ്ങളെ കുറിച്ച് മത്സ്യപുരാണം പറയുന്നു. നാണം തോന്നിയ അസുര ഗുരു, ശുക്രാചാര്യ അസുരന്മാരെ അപരാജിതരാക്കുന്ന മൃതസഞ്ചീവിനിസ്തോത്രം അല്ലെങ്കിൽ മന്ത്രത്തിനായി ശിവനെ സമീപിച്ചു. ആയതിനാൽ അസുരന്മാർ തന്റെ പിതാവിന്റെ (ബ്രിഗു) ആശ്രമത്തിൽ അഭയം തേടി. എന്നാൽ ശുക്രാചാര്യ പോയതിന് ശേഷം ദേവന്മാർ പിന്നെയും യുദ്ധത്തിനു ചെന്നു. അപ്പോൾ ഇന്ദ്രയെ ചലമറ്റതാക്കിയ ബ്രിഗുവിന്റെ ഭാര്യയുടെ സഹായം അസുരന്മാർക്ക് ലഭിച്ചു. എന്നാൽ ഇന്ദ്ര ഇവളെ നശിപ്പിക്കുവാൻ വിഷ്ണുവിന്റെ സഹായം തേടി. വിഷ്ണു തന്റെ സുധരശന ചക്രം കൊണ്ട് അവളുടെ തല ഛേദിച്ചു. തന്റെ ഭാര്യയ്ക്ക് സംഭവിച്ചത് വിഷ്ണു കണ്ടപ്പോൾ വിഷ്ണു വീണ്ടും വീണ്ടും ഈ ലോകത്തിൽ ജനിച്ച് ഇവിടുത്തെ കഷ്ടങ്ങൾ അനുഭവിക്കട്ടെ എന്ന് ശപിച്ചു. ആയതിനാൽ വിഷ്ണുവിന് പല തവണ ഭൂമിയിൽ അവതരിക്കേണ്ട വന്നു.
![](http://malayalam.pusthakaru.net/wp-content/uploads/sites/7/2020/11/Slide1-13-1024x576.jpg)
കഥകളിലെ ശാപങ്ങൾ മാരകമാണ്, എന്നാൽ അവയെല്ലാം നടന്നോ ഇല്ലയോ എന്നതാണ് ചോദ്യം. ദുരവാസ ശകുന്തളയെ ശപിച്ചതും, ബ്രിഗു വിഷ്ണുവിനെ ശപിച്ചതും എന്തായി എന്ന് അറിയുന്നത് നല്ലതായിരിക്കും.
വിശുദ്ധ ആഴ്ചയുടെ മൂന്നാം ദിവസം യേശു ഇങ്ങനെ ഒരു ശാപ വാക്ക് ഉച്ചരിച്ചു. ആദ്യം നമുക്ക് ഈ ആഴ്ച പരിശോധിക്കാം.
യേശുവിന്റെ ആസ്പഷ്ടമായ ഏറ്റുമുട്ടൽ
പ്രവചനം പോലെ ഞായറാഴ്ച യേശു യെരുശലേമിൽ പ്രവേശിച്ച്, തിങ്കളാഴ്ച ആലയം അടച്ചു പൂട്ടിയതിനു ശേഷം യെഹൂദ നേതാക്കന്മാർ അവനെ കൊല്ലുവാൻ പദ്ധതിയിട്ടു. എന്നാൽ അത് നേരിട്ടായിരുന്നില്ല.
നിസാൻ 10 ആം തീയതി യേശു ആലയത്തിൽ പ്രവേശിച്ചതിനു ശേഷം ദൈവം അവനെ പെസഹ കുഞ്ഞാടായി തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട കുഞ്ഞാടിനെ എന്തു ചെയ്യണം എന്ന് എബ്രായ വേദങ്ങളിൽ പറഞ്ഞിരിക്കുന്നു.
ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം. 6ഈ മാസം പതിന്നാലാം തീയതിവരെ അതിനെ സൂക്ഷിക്കേണം.
പുറപ്പാട് 12: 5- 6 എ 12:5b-6a
ജനങ്ങൾ പെസഹ കുഞ്ഞാടിനെ കാത്തതു പോലെ ദൈവം തന്റെ പെസഹ കുഞ്ഞാടിനെ കരുതി, യേശുവിന്റെ ശത്രുക്കൾക്ക് അവനെ (ഇതുവരെ) പിടിക്കുവാൻ കഴിഞ്ഞില്ല. യേശു അടുത്ത ദിവസം, ചൊവ്വാഴ്ച, ആ ആഴ്ചയുടെ ദിവസം 3 ൽ എന്താണ് ചെയ്തത് എന്ന് സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
യേശു അത്തി മരത്തെ ശപിച്ചു
17പിന്നെ അവരെ വിട്ടു (തിങ്കളാഴ്‌ച, ദിവസം 2, നിസാൻ 10)നഗരത്തിൽനിന്നു പുറപ്പെട്ടു ബേഥാന്യയിൽ ചെന്ന് അവിടെ രാത്രി പാർത്തു.
18രാവിലെ (ചൊവ്വാഴ്ച, നിസാൻ 11, ദിവസം 3)അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു
19വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്, അടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്ന് അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി.
മത്തായി 21: 17-19 21:17-19
യേശു അത്തിമരത്തെ ശപിച്ചു
![](http://malayalam.pusthakaru.net/wp-content/uploads/sites/7/2020/11/Slide1-12-e1605743656200-1024x655.jpg)
എന്തിനാണ് താൻ അത് ചെയ്തത്?
എന്താണ് അതിന്റെ അർത്ഥം?
അത്തിമരത്തിന്റെ അർത്ഥം
മുമ്പുണ്ടായിരുന്ന പ്രവാചകന്മാർ അത് നമുക്ക് വിവരിച്ചിട്ടുണ്ട്. യിസ്രയേലിന്മേലുള്ള ന്യായവിധി ചിത്രീകരിക്കേണ്ടതിനു എബ്രായ വേദങ്ങൾ അത്തി മരം ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
ഹോശെയ തുടർന്ന് പറയുന്നു, ഇസ്രയേലിന്മേലുള്ള ശാപം കാണിക്കുവാൻ അത്തി മരം ഉപയോഗിച്ചിരിക്കുന്നു.
10 മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാൻ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാൽ-പെയോരിൽ എത്തിയപ്പോൾ അവർ തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ളേച്ഛതയുള്ളവരായ്തീർന്നു
.ഹോശെയ 9:10
16 എഫ്രയീമിന്നു പുഴുക്കുത്തു പിടിച്ചു; അവരുടെ വേർ ഉണങ്ങിപ്പോയി; അവർ ഫലം കായിക്കയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടകരമായ ഗർഭഫലത്തെ കൊന്നുകളയും.
ഹോശെയ 9:16-17 (എഫ്രയീം=ഇസ്രയേൽ)
17 അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവൻ അവരെ തള്ളിക്കളയും; അവർ ജാതികളുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.
586 ബിസി ഇയിൽ യെരുശലേം നശിപ്പിക്കപ്പെട്ടപ്പോൾ ഇതും മോശെയുടെ ശാപങ്ങളും (ചരിത്രം നോക്കുക)നിറവേറി. യേശു അത്തി മരത്തെ ശപിച്ചപ്പോൾ മറ്റൊരു യെരുശലേമിന്റെ നാശത്തിന്റെയും, യെഹൂദന്മാരുടെ വരുവാനുള്ള പ്രവാസകാലത്തിന്റെയും അടയാളമായ പ്രഖ്യാപനമായിരുന്നു. അവർ പിന്നെയും പ്രവാസത്തിൽ പോകും എന്ന് അവൻ ശപിച്ചു.
അത്തിമരത്തെ ശപിച്ചതിനു ശേഷം യേശു ദേവാലയത്തിൽ വീണ്ടും പ്രവേശിച്ച് പഠിപ്പിക്കുകയും, ചർച്ച നടത്തുകയും ചെയ്തു. സുവിശേഷം ഇങ്ങനെ പറയുന്നു:
ശാപം നിറവേറുന്നു
യെരുശലേമിന്റെയും ആലയത്തിന്റെയും നാശവും70 സി ഇ യിൽ നടന്ന യെഹൂദന്മാരുടെ ലോക വ്യാപക പ്രവാസവും ചരിത്രത്തിൽ നാം കാണുന്നു. നാടു കടത്തപ്പെട്ട ചിലർ ഇന്ത്യയിലും വന്നു.
70 സി ഇ യിൽ ദേവാലയം നശിച്ചതോടു കൂടി യിസ്രയേൽ ഉണങ്ങി പോയി, അങ്ങനെ ആയിര കണക്കിന് വർഷങ്ങൾ തുടർന്നു.
![](http://malayalam.pusthakaru.net/wp-content/uploads/sites/7/2020/11/Slide1-11-e1605743583685-1024x670.jpg)
ഈ ശാപം സുവിശേഷങ്ങളിൽ മാത്രമല്ല കാണുന്നത്. ഇന്ത്യൻ ചരിത്രത്തെ പോലും സ്വാധീനിച്ച ഇത് നടന്നു എന്നത് ചരിത്രത്തിൽ കാണുവാൻ സാധിക്കും. യേശു പറഞ്ഞ ഉണങ്ങിപോകട്ടെ എന്ന ശാപം വളരെ ശക്തിയേറിയതായിരുന്നു. തന്റെ കാലത്തെ ജനങ്ങൾ അവരുടെ നാശം അവഗണിച്ചു.
![](http://malayalam.pusthakaru.net/wp-content/uploads/sites/7/2020/11/Slide1-10-e1605743535698-1024x596.jpg)
ശാപം മാറി പോകും
എങ്ങനെ ശാപം വരും എന്നും എത്ര നാൾ നിലനിൽക്കും എന്നും യേശു പിന്നീട് വിവരിച്ചു.
അവർ (യെഹൂദർ) വാളിന്റെ വായ്ത്തലയാൽ വീഴുകയും അവരെ സകല ജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
ലൂക്കോസ്21:24
അവന്റെ ശാപം (നാടു കടത്തൽ, ജാതികളുടെ യെരുശലേം ഭരണം) ജാതികളുടെ (യെഹൂദർ അല്ലാത്തവർ) കാലം തികയുവോളം മാത്രമേ നിലനിൽക്കുകയുള്ളു എന്ന് അവൻ പഠിപ്പിച്ചു, അവന്റെ ശാപം ഇല്ലാതെയാകും എന്ന് പ്രവചിച്ചു. ദിവസം 4 ൽ അവൻ അത് വിവരിച്ചു.
ശാപം എടുത്തു മാറ്റി
![](http://malayalam.pusthakaru.net/wp-content/uploads/sites/7/2020/11/Slide1-8-e1605743234828-1024x635.jpg)
ഈ കാലഘട്ടം യെഹൂദ ജനങ്ങളുടെ ചരിത്രം കാണിക്കുന്നു, വിവരണങ്ങൾ ഇവിടെ കൊടുക്കുന്നു. ആധുനിക നാളിലെ കാലപട്ടികയിലേക്ക് വരുമ്പോൾ പ്രവാസം അവസാനിച്ചതായി കാണുന്നു. 1948 ൽ യു എന്നിന്റെ പ്രഖ്യാപനത്തിലൂടെ ആധുനിക യിസ്രയേൽ കണ്ടുപിടിക്കപ്പെട്ടു. 1967 ൽ ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ യെരുശലേം, ഇന്നത്തെ തലസ്ഥാന നഗരം തിരിച്ചു പിടിച്ചു. ‘ജാതികളുടെ കാലം‘ അവസാനിച്ചതായി നാം വാർത്തകളിൽ കണ്ടു.
![](http://malayalam.pusthakaru.net/wp-content/uploads/sites/7/2020/11/Slide1-14-e1605743770929-1024x583.jpg)
അത്തി മരത്തോട് അടയാളമായി പറഞ്ഞ യേശുവിന്റെ ശാപത്തിന്റെ തുടക്കുവും അവസാനവും, അത് അവൻ കേൾവിക്കാർക്ക് വിവരിച്ചതും സുവിശേഷങ്ങളുടെ താളുകളിൽ മാത്രമല്ല ഉണ്ടായിരുന്നത്. ഇത് തെളിവുള്ളതും, ഇന്ന് വാർത്തകളിൽ പ്രഥമസ്ഥാനം പിടിച്ചിരിക്കുന്നതുമായ കാര്യമാണ് (ഉദാ. യുഎസ് എ തങ്ങളുടെ എമ്പസ്സി യെരുശലേമിലേക്ക് മാറ്റി). യേശു ഗഹനമായി പഠിപ്പിച്ചു, പ്രകൃതിയുടെ മേൽ ഓം പറഞ്ഞു, തന്റെ ശാപം വർഷങ്ങളായി രാജ്യങ്ങളുടെ മേൽ അലയടിക്കുന്നത് കാണുവാൻ സാധിക്കുന്നു. നമ്മുടെ കഷ്ടതയിൽ അവനെ നാം അവഗണിക്കുന്നു.
ദിവസം 3 ന്റെ ചുരുക്കം
ദൈവത്തിന്റെ കുഞ്ഞാടായി കാക്കപ്പെടുമ്പോൾ തന്നെ ദിവസം 3, ചൊവ്വാഴ്ച യേശു അത്തി മരത്തെ ശപൈക്കുന്നു എന്ന് പുതുക്കിയ ചാർട്ട് പറയുന്നു. ദിനം 4ൽ തന്റെ മടങ്ങി വരവിനെ പറ്റി, തെറ്റുകളെ ശരിയാക്കുവാൻ വരുന്ന ഒരു കൽകിനെ പറ്റി പറയുന്നു.
![](http://malayalam.pusthakaru.net/wp-content/uploads/sites/7/2020/11/Slide6-e1604850083487-1024x560.jpg)